ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 62,939 ;24 മണിക്കൂറിനിടെ 3000 ത്തിലധികം പുതിയ രോഗികള്‍
മെെയ് 10

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 63,000 ലേക്ക്. ശനിയാഴ്ച 3,277 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 62,939 ആയി. 24 മണിക്കൂറിനിടെ മൂവായിരത്തിലധികം രോഗികളാണ് വര്‍ധിച്ചത്.
രോഗബാധമൂലം മരിച്ചവരുടെ എണ്ണം 2,109 ആയി. 128 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. രാജ്യത്തൊട്ടാകെ 41, 472 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 19,375 പേര്‍ രോഗവിമുക്തരായി.
മഹാരാഷ്ട്രയില്‍ മാത്രം 20,228 പേര്‍ രോഗബാധിതരാണ്. 779 പേര്‍ മരിച്ചു. ഗുജറാത്തില്‍ 7,796 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 472 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 6,542 രോഗികളുണ്ട്. തമിഴ്‌നാട്ടില്‍ 6,535 പേര്‍ക്കും രാജസ്ഥാനില്‍ 3,708 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലാണ് വൈറസ് വ്യാപനം ഗുരുതരമായി തുടരുന്നത്.
ഇതുവരെ 15 ലക്ഷത്തിലധികം പേരില്‍ വൈറസ് ടെസ്റ്റ് നടത്തിക്കഴിഞ്ഞു. പ്രതിദിനം 95,000 ടെസ്റ്റുകളാണ് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം മെയ് പതിനേഴിന് അവസാനിക്കാനിരിക്കെ രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്.
ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. മരണസംഖ്യ 2,79,000 ലധികമായി. 14,17,021 പേര്‍ രോഗമുക്തി നേടി. സ്ഥിരീകരിക്കപ്പെട്ട കേസുകളില്‍ നാലിലൊന്നും മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്നും യുഎസിലാണ്
No comments:
Post a Comment