രുവനന്തപുരം: നിയമസഭയെ അവഹേളിച്ചതിന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാൻ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് തള്ളി. സ്പീക്കര്‍ അധ്യക്ഷനായ കാര്യോപദേശക സമിതി യോഗമാണ് നോട്ടീസ് തള്ളിയത്.
പ്രായോഗികവും നിയമപരവുമായി നോക്കിയാൽ പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം അനുവദിക്കാൻ ആകില്ലെന്ന് കാര്യോപദേശക സമിതി യോഗത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കി . പ്രതിപക്ഷം തീരുമാനത്തോട് വിയോജിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ല . ഇത്തരമൊരു കീഴ് വഴക്കം കേരള നിയമസഭയിൽ ഇല്ലെന്ന് നിയമമന്ത്രി എകെ ബാലൻ പ്രതികരിച്ചു .
ചട്ടപ്രകാരം അല്ലാത്ത ഒരു നോട്ടീസ് അനുവദിക്കേണ്ട കാര്യമില്ലെന്നും തിരിച്ച് വിളിക്കൽ പ്രമേയം അനുവദിച്ചാൽ അത് ഗവര്‍ണര്‍ക്ക് ഗുണമാകുമെന്നും നിയമന്ത്രി വ്യക്തമാക്കി. എകെ ബാലൻ യോഗത്തിൽ പറഞ്ഞ നിലപാട് തന്നെയാണ് സര്‍ക്കാരിനും എന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ കടുത്ത വിയോജിപ്പാണ് പ്രതിപക്ഷം ഉന്നയിച്ചത്. ചട്ടപ്രകാരം തന്നെയാണ് നോട്ടീസ് നൽകിയത് . അല്ലെന്നു പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞു. തിങ്കളാഴ്ച പ്രശ്നം സഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു .
No comments:
Post a Comment